ഓ എന്‍ വി കുറുപ്പ്
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 അത്തം നക്ഷത്രത്തിൽ ജനനം. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഏറ്റവും ഇളയമകനാണ് ഒ.എൻ.വി. എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര് . അപ്പു ഓമനപ്പേരും . സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിൻറെ പേരാണ് നൽകിയത് . അങ്ങനെ അച്ഛന്റെ ഇൻഷ്യലും മുത്തച്ഛന്റെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രീയങ്കരനായ ഒ.എൻ.വിയുമായി . പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത് . ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം .തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിൽ നിന്നും 1948-ൽ ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ളോവ്യ , സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ , മാസിഡോണിയ, ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനം നടത്തിയിട്ടുണ്ട് .
വിദ്യാർത്ഥിയായിരിക്കുമ്പോൾ
തന്നെ കവിതാരചന തുടങ്ങിയ
ഒ.എൻ.വി
തന്റെ ആദ്യ കവിതയായ മുന്നോട്ട്
എഴുതുന്നത് പതിനഞ്ചാം
വയസ്സിലാണ്.
1949-ൽ
പുറത്തിറങ്ങിയ പൊരുതുന്ന
സൗന്ദര്യം
ആണ് ആദ്യത്തെ കവിതാ സമാഹാരം.[5]
ആറുപതിറ്റാണ്ടു
ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ
നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ
തേടി എത്തിയിട്ടുണ്ട്
കവിതാ സമാഹാരങ്ങൾ [6]
- പൊരുതുന്ന സൗന്ദര്യം
- സമരത്തിന്റെ സന്തതികൾ
- ഞാൻ നിന്നെ സ്നേഹിക്കുന്നു
- മാറ്റുവിൻ ചട്ടങ്ങളെ
- ദാഹിക്കുന്ന പാനപാത്രം
- ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും
- ഗാനമാല
- നീലക്കണ്ണുകൾ
- മയിൽപ്പീലി
- അക്ഷരം
- ഒരു തുള്ളി വെളിച്ചം
- കറുത്ത പക്ഷിയുടെ പാട്ട്
- കാറൽമാർക്സിന്റെ കവിതകൾ
- ഞാൻ അഗ്നി
- അരിവാളും രാക്കുയിലും
- ഭൂമിക്ക് ഒരു ചരമഗീതം
- മൃഗയ
- വെറുതെ
- അപരാഹ്നം
- ഭൈരവന്റെ തുടി
- ശാര്ങ്ഗകപ്പക്ഷികൾ
- ഉജ്ജയിനി
- മരുഭൂമി
- നാലുമണിപ്പൂക്കൾ'
- തോന്ന്യാക്ഷരങ്ങൾ
- നറുമൊഴി
- വളപ്പൊട്ടുകൾ
- ഈ പുരാതന കിന്നരം
- സ്നേഹിച്ചു തീരാത്തവർ
- സ്വയംവരം
- പാഥേയം
- അർദ്ധവിരാമകൾ
- ദിനാന്തം




No comments:
Post a Comment