വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Sunday, July 27, 2014

യൂദ്ധമേ...



യുദ്ധ തന്ത്രം എത്രശക്തമാണെന്ന് അറിയാന്‍ റൗണ്ട് അപ്പ് എന്ന സിനിമ സഹായിക്കും .സിനിമ ഇരുന്നു കാണണം. അതുമൊരു യുദ്ധവിരുദ്ധ പ്രവര്‍ത്തനമാണ്
റൗണ്ട് അപ്പ് എന്ന ഈ സിനിമ കാണുക

ഒന്നാം ലോകമഹായുദ്ധം
ജൂലായ്‌ 28 ഒന്നാം ലോക മഹാ യുദ്ധത്തിന്റെ
100 ആം വാര്ഷിക ദിനം
ഒന്നാം ലോക മഹാ യുദ്ധത്തിനു കാരണമായ
ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതു ഇന്നേക്ക് 100 വര്ഷം മുൻപായിരുന്നു.
1914-നും 1918-നുമിടയ്ക്ക് ആഗോളതലത്തിൽ അരങ്ങേറിയ സൈനിക സംഘർഷങ്ങളെ മൊത്തത്തിൽ ഒന്നാം ലോകമഹായുദ്ധം എന്നു വിളിക്കുന്നു. ലോകമഹായുദ്ധം എന്നറിയപ്പെടുമെങ്കിലും യുദ്ധത്തിനു പ്രധാനമായും വേദിയായതു യൂറോപ്യൻ വൻ‌കരയാണ്. ദശലക്ഷക്കണക്കിന് ആൾക്കാർ കൊല്ലപ്പെട്ട ഈ സമ്പൂർണ്ണ യുദ്ധം ലോകക്രമത്തെ മാറ്റിമറിച്ചു.
ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.
ലോകഭൂപടത്തിലെ നാലു പ്രധാന സാമ്രാജ്യങ്ങളുടെ ശിഥീലികരണത്തിന് ഈ യുദ്ധം കാരണമായി. ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ഓട്ടോമൻ, റഷ്യ എന്നീ സാമ്രാജ്യങ്ങളാണ് തകർച്ച നേരിട്ടത്. ജർമ്മനിയുടെ സ്വാധീനം അതിന്റെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി. ചെക്കോസ്ലൊവാക്യ, യൂഗോസ്ലാവിയ, പോളണ്ട് എന്നിങ്ങനെ പുതിയ രാജ്യങ്ങൾ പിറവിയെടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു.
നെപ്പോളിയൻ കാലഘട്ടത്തിലെ യുദ്ധങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ദേശീയതാ പ്രസ്ഥാനങ്ങളും രൂപം നൽകിയ ലോകക്രമം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അപ്രസക്തമായി. യുദ്ധവും അതിന്റെ അനന്തരഫലങ്ങളും മറ്റൊരു ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം
ബാൾക്കൻ പ്രതിസന്ധിക്കു ശേഷം ഓസ്ട്രിയയ്ക്കും സെർബിയയ്ക്കുമിടയിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിൻസിപ് എന്നയാൾ ബോസ്നിയയിലെ സരാജെവോയിൽ വച്ച് 1914 ജൂൺ 28-നു വെടിവച്ചുകൊന്നു. ഓസ്ട്രിയയിൽ നിന്നും ബോസ്നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന യങ് ബോസ്നിയ എന്ന സംഘടനയിലെ അംഗമായിരുന്നു ഗാവ്രിലോ. ആർച്ച്ഡ്യൂക്ക് ഫെർഡിനാൻഡിന്റെ കൊലപാതകത്തിൽ സെർബിയയ്ക്കും പങ്കുണ്ടെന്നാരോപിച്ച് 1914 ജൂലൈ 28-ന് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് ഇരുപക്ഷത്തുമായി രാജ്യങ്ങൾ അണിനിരന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യക്ഷകാരണം മാത്രമായിരുന്നു ഇത്. യുദ്ധത്തിനു പരോക്ഷ കാരണമായ ഒട്ടേറെ സംഭവങ്ങൾ വേറെയുണ്ട്

Thursday, July 3, 2014

ബഷീര്‍




പുനലൂര്‍ രാജന്‍
'മാന്ത്രികപ്പൂച്ച' എന്ന കൃതിയുടെ കാലത്തെ (1968) ബഷീറിന്റെ ജീവിതത്തിലെ ദുഃസ്വപ്നങ്ങളുടെ കാലം എന്നുവിളിക്കാം. രണ്ടാംതവണ ഭ്രാന്താശുപത്രിയില്‍ കഴിയേണ്ടിവന്ന കാലം. രസകരവും ദുഃഖകരവുമായ അനേകം ഓര്‍മകള്‍ മിന്നിമറയുന്നു. ഞാനന്ന് ബഷീറിന്റെ ബേപ്പൂരിലുള്ള വീടിനടുത്താണ് താമസം. എന്ത് കാര്യത്തിനും ഞങ്ങള്‍ പരസ്​പരം ബന്ധപ്പെട്ടിരുന്നു. ബഷീറിന്റെ ജീവിതത്തില്‍ ഏറ്റവും പ്രയാസകരമായ കാലമായിരുന്നു അത്. ബഷീറിന്റെ പ്രധാന പുസ്തകങ്ങള്‍ ഒട്ടുമുക്കാലും മാര്‍ക്കറ്റില്‍ കിട്ടാനില്ല. ഏറ്റവും വലിയ പുസ്തകമായ 'ന്റുപ്പൂപ്പാക്ക് ഒരാനേണ്ടാര്‍ന്നു' എന്ന നോവലിനുതന്നെ മൂന്നു രൂപ വില! പുസ്തകത്തില്‍നിന്നുള്ള വരുമാനംകൊണ്ട് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ. പറമ്പില്‍നിന്നും കിട്ടുന്ന കുറച്ചു നാളികേരംകൊണ്ട് നിത്യവൃത്തി കഴിക്കേണ്ടിവന്ന ശ്രമകരമായ കാലം. ആ കാലത്താണ് 'മാന്ത്രികപ്പൂച്ച' പുറത്തുവരുന്നത്. തൃശ്ശൂരിലെ കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അന്ന് കോഴിക്കോട്ട് കോര്‍ട്ട്‌റോഡിലുള്ള കറന്റ് ബുക്‌സ് നഗരത്തിലെ സാഹിത്യകാരന്മാര്‍ ഒത്തുചേരുന്ന ഇടമാണ്. ബുക്സ്റ്റാള്‍ മാനേജര്‍ മേനോന്‍ എല്ലാവരുടെയും സുഹൃത്താണ്. മേനോന്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. കറന്റ് ബുക്സ്റ്റാള്‍ ഉടമ ആയിരുന്ന യശഃശരീരനായ പ്രൊഫ. തോമസ്, ബഷീറിന്റെ ഉറ്റസുഹൃത്തായിരുന്ന പണ്ഡിതനായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ മകനാണ്. മുണ്ടശ്ശേരിയുടെ ആഗ്രഹപ്രകാരം തോമസ് ആരംഭിച്ച പുസ്തകശാലയിലേക്ക് ബഷീര്‍ ബുക്സ്റ്റാളില്‍നിന്നും ധാരാളം പുസ്തകങ്ങള്‍ കൈമാറിയിട്ടുണ്ട്. ബഷീര്‍ ബുക്സ്റ്റാള്‍ എറണാകുളത്ത് കോണ്‍വെന്റ് റോഡില്‍ (ഇന്നത്തെ നാഷനല്‍ ബുക്സ്റ്റാള്‍) ആയിരുന്നു. അത് നടത്തിയിരുന്ന കാലത്താണ് ബഷീറിന് ആദ്യമായി മാനസികവിഭ്രാന്തി ഉണ്ടായതും വല്ലപ്പുഴയുടെ തൃശൂരിലുള്ള മെന്റല്‍ സാനിറ്റോറിയത്തില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചതും. ആ കാലത്തെക്കുറിച്ച് ബഷീര്‍ തന്നെ 'പാത്തുമ്മായുടെ ആട്' എന്ന ആത്മകഥാപരമായ രചനയുടെ അവതാരികയില്‍ എഴുതിയിട്ടുണ്ട്. ബഷീറിന്റെ സൗഹൃദവലയം മലയാളത്തിന്റെ ഹൃദയശക്തിയായിരുന്നതായി അതില്‍ കാണാന്‍ കഴിയും. തൃശൂരും എറണാകുളവും ബഷീറിന്റെ ജീവിതത്തിന്റെ ഒരു കാലഘട്ടമായിരുന്നു! തൃശൂര്‍ മംഗളോദയം പ്രസിദ്ധീകരണശാലയോട് ചുറ്റിയുള്ള മലയാളസാഹിത്യലോകത്തിന്റെ വളര്‍ച്ച ഫ്യൂഡല്‍ കാലഘട്ടത്തിലെ സാംസ്‌കാരിക നവോത്ഥാനമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. ചങ്ങമ്പുഴമുണ്ടശ്ശേരിതകഴികേശവദേവ്ബഷീര്‍എം.പി. പോള്‍ തുടങ്ങിയ ഒരു സംഘം എന്നുതന്നെ വിശേഷിപ്പിക്കാം. എല്ലാവരുടെയും ഒത്തുചേരല്‍ സ്ഥലം തൃശൂര്‍! അല്ലെങ്കില്‍ എറണാകുളം! സാഹിത്യകാരന്മാര്‍ അധികവും രാഷ്ട്രീയപ്രവര്‍ത്തകര്‍കൂടിയായിരുന്നു. സ്വാതന്ത്ര്യസമരകാലത്തും അതിനുശേഷവും അവര്‍ കര്‍മനിരതരായിരുന്നത് അധികവും തൃശൂരും എറണാകുളത്തുമായിരുന്നു. കാഥികരും കവികളും നിരൂപകരും എല്ലാം ഉണര്‍വോടെ ഉശിരോടെ കാലഘട്ടത്തിന്റെ മാറ്റൊലിക്കവിതകളെഴുതിയും കഥകളെഴുതിയും ഒരു പുതുയുഗപ്പിറവിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന കാലം! ബഷീര്‍ ബുക്സ്റ്റാള്‍ സന്ദര്‍ശിച്ചിട്ടില്ലാത്തവരെപ്പറ്റി അജ്ഞാനികളെന്നും മറ്റും ബഷീര്‍ നര്‍മരൂപത്തില്‍ അഭിപ്രായങ്ങള്‍ എഴുതുകയും പറയുകയും ചെയ്തിരുന്നു. ബഷീറിന്റെ സഹായികളായി പിന്നീട് പ്രശസ്തരായ രാമു കാര്യാട്ട്, സി.ജെ.തോമസ്, പോഞ്ഞിക്കര റാഫി തുടങ്ങിയവര്‍! കൂട്ടത്തില്‍ ബഷീറിന്റെ ഇളയ സഹോദരന്‍ അബു എന്ന അബൂബക്കറും.

ബഷീര്‍ എഴുതുമ്പോള്‍ ചുറ്റുമുള്ള ഒരു കാര്യത്തിലും ശ്രദ്ധിക്കാതെ ഏകാഗ്രചിത്തനായി താന്‍ സൃഷ്ടിക്കുന്ന സംഭവങ്ങളിലും കഥാപാത്രങ്ങളിലും ലയിച്ചുചേര്‍ന്നിരിക്കും. 'പാത്തുമ്മായുടെ ആട്' എഴുതാന്‍ ശ്രമിച്ചുതുടങ്ങിയിരുന്നു ബുക്സ്റ്റാള്‍ നടത്തുമ്പോള്‍. താന്‍ കഥാപാത്രമായ പ്രസ്തുത സൃഷ്ടിയുടെ അവസാനമായപ്പോഴേക്കും ബഷീര്‍ തികച്ചും മാനസികരോഗി ആയിക്കഴിഞ്ഞിരുന്നു. ചുറ്റുമുള്ള സുഹൃത്തുക്കളോടെല്ലാം തന്നിലേക്കു വരുന്ന ദുഃസ്വപ്നങ്ങളുടെ, ചിന്തകളുടെ പ്രതിഫലനത്തെക്കുറിച്ച് ബഷീര്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു! സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളുമായി താരതമ്യം ചെയ്യാന്‍ ശ്രമിച്ചു! യുക്തിയുടെ ഉരകല്ലില്‍ ഉരച്ചുനോക്കി സത്യം കണ്ടുകിട്ടാന്‍ പണിപ്പെട്ടു! തന്റെ ഹൃദയത്തില്‍ മുഴങ്ങിക്കേട്ടുകൊണ്ടിരുന്ന ആരവം മറ്റുള്ളവര്‍ കേള്‍ക്കുന്നുണ്ടോ എന്ന് തിരക്കിക്കൊണ്ടിരുന്നു! അന്തിമകാഹളം കേള്‍ക്കാന്‍ കഴിയുന്നവരെ അന്വേഷിച്ചിറങ്ങിയ ബഷീര്‍ അവസാനം തൃശൂരെ വല്ലപ്പുഴ മെന്റല്‍ സാനിറ്റോറിയത്തില്‍ അഭയം കണ്ടെത്തി. അക്കാലത്ത് നര്‍മത്തില്‍ പൊതിഞ്ഞ തീക്കനല്‍ കണക്കെ എഴുതിയ ഓര്‍മക്കുറിപ്പുകള്‍ കാവ്യഭംഗിയോടെ മലയാളഭാഷയ്ക്കു കിട്ടിയ മുതല്‍ക്കൂട്ടുകളാവുകയായിരുന്നല്ലോ?