പള്ളിക്കൂടത്തിലേക്ക്
വീണ്ടും
ഇടശ്ശേരി
ഇടശ്ശേരി
![]() |
| ഇടശ്ശേരി |
ഉല്ലസിപ്പിക്കുമുഷസ്സുപോലെ
മൂത്തവ, ളെന്നിളംപൈതലിനെ
ആത്തകുതുകമണിഞ്ഞൊരുക്കി
ഊറ്റവുമുല്ക്കടഹര്ഷവും കൊ-ണ്ടുജ്വലിക്കുന്ന മുഖം മിനുക്കി
എന്മുന്നില്‍ നിര്ത്തി നാള്‍; പാഠശാല
തന്നില്‍ നടാടെ ഗമിപ്പവനെ.നന്നി,താവര്ത്തഗനചാരുതയാ-ലെന്നിലൌല്സുക്യം വളര്ത്തിടുന്നു!
അമ്പതുകൊല്ലം
കഴിഞ്ഞുപോയ്;
ആസംഭവത്തിന്നിതേ ഭേദമുള്ളൂ:പെങ്ങള്ക്കൊരെള്ളിന്പൂ്വൊത്ത മൂക്കില്‍
തൂങ്ങിന പൊന്‍ഞാത്തുണ്ടായിരുന്നു;ആങ്ങളതന്‍ മുഖം പൌഡര്‍ പൂശി
മിന്നിത്തിളങ്ങിയിരുന്നുമില്ല!രണ്ടു മിഴികളിലംപരപ്പും
രണ്ടു മിഴികളില്‍ സ്നേഹവായ്പ്പും
ഏന്തിത്തുള്മ്പും തുളുമ്പലുകള്‍
ഏറെയുമില്ല, കുറവുമില്ല!
പുത്തനുടുപ്പും പുതിയ ബുക്കും
പുത്തനാം സ്ലേറ്റുമായ് നില്ക്കുവോനേ,കൈപിടിച്ചിന്നു നീ കൊണ്ടുപോരും
ശോഭനവിദ്യാവിലാസിനിയെ.മുഗ്ധയാമാ വധുവെത്രമാത്രം
മുത്തിയാണെന്ന നേരോര്ത്തതാവാം
പെങ്ങള്തന്‍ ചുണ്ടത്തദമ്യമായി-പ്പൊങ്ങും കുസൃതിക്കുനുചിരികള്‍.
അച്ഛനോ ദൂനമാണിന്നു ചിത്തം
കൊച്ചു സുഹൃന്മണേ, നിന്റെ പേരില്‍.പൂഴിമുറ്റത്തതാ പൂക്കള്‍ തൂകി
പൂമ്പാറ്റകള്ക്കു കുടീരമായി
കാഞ്ചന വെയ് ലും നുണച്ചിറക്കി
കാണുമലരിതന്‍ ചില്ലയിന്മേല്‍
നിന്നെയും കാത്തു പതിവുപോലെ
വന്നിരിക്കുന്നുണ്ടിളംകിളികള്‍.പ്രേഷ്ഠരവരോട് യാത്ര ചൊല്ലൂ,പേച്ചറിയുന്നവര്‍ നിങ്ങള്‍ തമ്മില്‍!നീ പോയ് പഠിച്ചു വരുമ്പോഴേക്കും
നിങ്ങളന്യോന്യം മറന്നിരിക്കും!പോയി നാമിത്തിരി വ്യാകരണം
വായിലാക്കീട്ടു വരുന്നു മന്ദം;നാവില്നിന്നെപ്പോഴേ പോയ്ക്കഴിഞ്ഞൂ
നാനാജഗന്മനോരമ്യഭാഷ!
അമ്പതു കൊല്ലം മുന്പാരുതമ്മില്‍
കമ്പം പിടിക്കും കളിമ്പമാര്ന്നു ,പുസ്തകജ്ഞാനമവരെ മര്ത്ത്യ -പുത്രനും തിര്യക്കുമാക്കി മാറ്റി!ഇബ്ഭേദബുദ്ധിയിലാഭിജാത്യ-ശപ്താഭിമാനവുമേകനാര്ന്നു !
ഉണ്ണിക്കിടാവേ, നീ നില്പ്പിുതെന്റെ
മുന്നിലാശിസ്സിനായ് നമ്രശീര്ഷന്‍,വിജ്ഞാനമെന്നു വിളിച്ചുപോരു-മാത്മാവിനുള്ളോരസ്വസ്ഥതയെ,ഹാ, വളര്ച്ചക്കെഴും വെമ്പലിനെ,ആപൂര്ണ്ണതക്കുള്ള തേങ്ങലിനെ
തേടിപ്പുറപ്പെടും നിന്‍ ശിരസ്സില്‍
ചേര്ക്കുമെന്താശിസ്സപണ്ഡിതന്‍ ഞാന്‍?
അമ്പതുകൊല്ലത്തിനപ്പുറത്തെ
സംഭവം ഞാനിന്നുമോര്മ്മ വെപ്പൂ
മുറ്റത്തലരിമേലക്ഷമങ്ങള്‍
തത്തിയിരുന്നു ചെറുകിളികള്‍,താണോരിറയിലെ വെയ് ലു വാര്ന്നു
നീളും നിഴലിനെ നോക്കി നോക്കി
“നേരം പോയ്, നേരം പോ” യെന്നു വെമ്പി
സ്വൈരം കെടുത്തിയിരുന്നു ചേച്ചി.എന്റെതാം ഗൂഡരഹസ്യമെല്ലാം
എള്ളിട തോരാതറിയുമമ്മ
അമ്പില്‍ പൊതിയുന്നു തേന്‍ കിനിവോ-രെന്‍ പാഠശാലാപ്രചോദനങ്ങള്‍.വാക്കിടറാതെ നടന്നുതന്നെ
വര്ഷീയാനായിക്കഴിഞ്ഞോരച്ഛന്‍
തന്മകന്നാശിസ്സും കല്പനയും
തന്നു: “കയ്യക്ഷരം നല്ലതാക്കൂ.”
മുള്ച്ചെ ടിച്ചാര്‍ത്തെന്നോ മുല്ലപ്പൂക്കള്‍
മൂടി വിരിച്ച വിരികളെന്നോ
മുറ്റും ഗണിചീല മല്പ്പിതാവോ
മുഗ്ധ സങ്കല്പത്തെ വാര്ത്തെടുക്കേ,ചൊവ്വില്‍ സ്വതന്ത്രമായോരു മാര്ഗം
ചൊല്ലിത്തരികയേ ചെയ്തതുള്ളൂ...സങ്കല്പം നന്നാ,യത്തൃക്കഴലില്‍
എന്കൈപ്പൂമൊട്ടുകളര്പ്പി തങ്ങള്‍!ഇന്നുമച്ചെത്തുവഴിയിലൂടെ
നീങ്ങുന്നിതെന്‍ കനപ്പെട്ട നാള്കള്‍.
എന്കുഞ്ഞേ, ജീവിതമീ യുഗത്തില്‍
സങ്കീര്ണ്ണമല്ലോ കുറച്ചുകൂടി.വാഴ് വിനുള്ളായോധനത്തില്‍ നീയേ-തായുധമേന്തണമെന്ന കാര്യം
ഹന്ത, സങ്കല്പ്പിപ്പതില്ല ഞാ,നെന്‍
ക്രാന്തദര്ശിത്വക്കുറവുമൂലം.നീയെന്തായ്ത്തീരണം? ആ മുകുളം
നിന്നിലേ നിന്നു വിരിഞ്ഞിടട്ടേ..ഭദ്രമായോരു ഹൃദയമുണ്ടേ,ശക്തമായോരിളംപൂവുടലും.ഞാനിതാശംസിക്കാം: നീ യഥേഷ്ടം
ജ്ഞാനങ്ങള്‍ നേടിക്കഴിയുംപോഴും
ഈ മനശ്ശോഭയൊത്തിശ്ശരീര-സ്തേമാവഭംഗുരമാക നിങ്കല്‍!



No comments:
Post a Comment