വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Monday, August 25, 2014

അനന്തമൂര്‍ത്തിക്ക് ആദരം


ഉറച്ച നിലപാടുകളും സര്‍ഗാത്മക ചിന്തകളുമായി ദേശവും കടന്ന് സഞ്ചരിച്ച പ്രതിഭക്കുമേല്‍ ചിത ആളിത്തുടങ്ങവേ ആയിരങ്ങള്‍ മനസ്സാ വിടചൊല്ലി. കര്‍ണാടകയിലെ ചെറുഗ്രാമമായ മെലിംഗയില്‍നിന്ന് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക് വളര്‍ന്ന യുഗപുരുഷന്‍ ഇനി ഇല്ല.
കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ മെലിംഗ ഗ്രാമത്തില്‍ രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബര്‍ 21നാണ് യു.ആര്‍. അനന്തമൂര്‍ത്തി ജനിച്ചത്. മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് ഇംഗ്ളണ്ടിലെ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. തിരിച്ചത്തെിയ മൈസൂര്‍ സര്‍വകലാശാലയില്‍ ഇംഗ്ളീഷ് അധ്യാപകനായി.
1970ല്‍ സംസ്കാര എന്ന നോവല്‍ പുറത്തിറങ്ങിയതോടെ രാജ്യത്തെ പ്രമുഖ എഴുത്തുകാരുടെ നിരയിലേക്കുയര്‍ന്നു. അവസ്ഥ, ഭാരതീപുര, ഭാവ, ബാര എന്നിവയാണ് പ്രശസ്തമായ മറ്റ് കൃതികള്‍. പല നോവലുകളും ചലച്ചിത്രഭാഷ്യങ്ങളായി.
1987ല്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി.1991ല്‍ ഉദ്യോഗസ്ഥ മേധാവിത്വം കണ്ട് മടുത്ത് വി.സി സ്ഥാനം രാജിവെച്ചൊഴിഞ്ഞു. 1992 ല്‍ നാഷണല്‍ ബുക് ട്രസ്റ്റിന്റെ ചെയര്‍മാനായി. അടുത്ത വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്‍റായി. ജെ.എന്‍.യുവിലുള്‍പ്പടെ വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. 2012 ല്‍ കര്‍ണാടകയിലെ സെന്‍ട്രല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറുമായി.
കര്‍ണാടകയിലെ ആധുനിക സാഹിത്യത്തിന്‍െറ മുഖ്യ പ്രയോക്താക്കളിലൊരാളായിരുന്നു.നോവലിസ്റ്റ്, കഥാകൃത്ത്, കവി, നിരൂപകന്‍, അധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തനായിരുന്നു. 1994 ല്‍ ജ്ഞാനപീഠം ലഭിച്ചു. 1998 ല്‍ രാജ്യം പത്ഭൂഷന്‍ നല്‍കി ആദരിച്ചു.
ഭാര്യ: എസ്തര്‍, മകന്‍: ശരത്, മകള്‍: അനുരാധ.


ജ്ഞാനപീഠ പ്രസംഗം ഇവിടെ 
 കൂടുതല്‍ വിവരം ഇവിടെ
വീഡിയോ ഇവിടെ 

No comments:

Post a Comment