വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Friday, December 5, 2014

കൃഷ്ണയ്യര്‍ക്ക് ആദരം


 ദേശായ ഗ്രന്ഥശാലയടെ ആദരം

 
സാക്ഷരതാ കാലത്ത്




പാലക്കാട് വൈദ്യനാഥപുരത്ത് അഭിഭാഷകനായിരുന്ന വി.വി. രാമയ്യരുടെയും നാരായണി അമ്മാളിന്റെയും മകനായി 1915 നവംബര്‍ 15ന് വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍ എന്ന വി.ആര്‍. കൃഷ്ണയ്യരുടെ ജനനം.

പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി..യും ജയിച്ച അദ്ദേഹം, മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് നിയമബിരുദം നേടിയത്.

1938 ല്‍ മലബാര്‍, കൂര്‍ഗ് കോടതികളില്‍ അദ്ദേഹം അഭിഭാഷകനായി. കര്‍ഷകരെയും തൊഴിലാളികളെയും ചൂഷണമുക്തമാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി. കമ്യൂണിസ്റ്റ്കാര്‍ക്ക് നിയമസഹായം നല്‍കിയെന്ന കേസില്‍ 1948 ല്‍ ഒരുമാസത്തോളം ജയിലിലായ അദ്ദേഹം 1952 ല്‍ കൂത്തുപറമ്പില്‍ നിന്ന് മദ്രാസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1957 ല്‍ ഐക്യകേരളത്തില്‍ നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍നിന്ന് ഇടതുസ്വതന്ത്രനായി നിയമസഭയിലെത്തി. .എം.എസ്. മന്ത്രിസഭയില്‍ നിയമം, ആഭ്യന്തരം, ജയില്‍, സാമൂഹ്യക്ഷേമം, വൈദ്യുതി, ജലം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

വിമോചനസമരത്തെ തുടര്‍ന്ന് മന്ത്രിസഭ പിരിച്ചുവിട്ടപ്പോള്‍ 1959ല്‍ വീണ്ടും അഭിഭാഷകന്റെ കുപ്പായമിട്ടു.

1968 ല്‍ ഹൈക്കോടതി ജഡ്ജിയായി. 1970 ല്‍ ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ മെമ്പര്‍. 1973 ല്‍ പാവങ്ങള്‍ക്ക് നിയമസഹായം ലഭ്യമാക്കാനുള്ള രൂപരേഖ തയ്യാറാക്കാനുള്ള കേന്ദ്രസമിതിയുടെ അധ്യക്ഷനും 1973 ജൂലായില്‍ സുപ്രീംകോടതി ജഡ്ജിയുമായി.

അദ്ദേഹത്തിന്റെ സുപ്രധാന വിധികള്‍ രാജ്യത്തിന് പുറത്തുപോലും ചര്‍ച്ചയായി. പലതും നിയമപാഠങ്ങളായി. 1980 നവംബര്‍ 14ന് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ചു. 1987 ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആര്‍.വെങ്കിട്ടരാമനെതിരെ മത്സരിച്ചു.

എഴുപതിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്, ഏറെയും നിയമമേഖലയുമായി ബന്ധപ്പെട്ടവ. മൂന്ന് യാത്രാവിവരണങ്ങളും മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പുസ്തകവും ഇതില്‍ വേറിട്ട് നില്‍ക്കുന്നു. 'വാണ്ടറിങ് ഇന്‍ മെനി വേള്‍ഡ്‌സ്' ആണ് ആത്മകഥ.

1999 ല്‍ ലഭിച്ച പത്മവിഭൂഷണടക്കം ഒട്ടേറെ ബഹുമതികള്‍ നേടി. 'നിയമലോകത്തെ ജീവിക്കുന്ന ഇതിഹാസ'മെന്ന ബഹുമതി നല്‍കി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ആദരിച്ചു.

മൂന്ന് സര്‍വകലാശാലകളുടെ ഡോക്ടറേറ്റടക്കം അസംഖ്യം അംഗീകാരങ്ങളും ഫെലോഷിപ്പുകളും ലഭിച്ചു.



അഭിഭാഷകന്‍, ന്യായാധിപന്‍, രാഷ്യച്രീയ പ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍... വിആര്‍ കൃഷ്ണയ്യരെ കുറിച്ചുള്ള വിശേഷണങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു സനിമയുണ്ടായിരുന്ന കഥ അധികമാരും ഓര്‍ക്കുന്നുണ്ടാവില്ല. ഉലകനായകന്‍ കമല്‍ഹാസന്റെ സിനിമയിലായിരുന്നു കൃഷ്ണയ്യര്‍ വേഷമിട്ടത്. അതും ഒറിജിനല്‍ കൃഷ്ണയ്യരായിത്തന്നെ. വിആര്‍ കൃഷ്ണയ്യര്‍ അഭിനയിച്ച സിനിമ...കമല്‍ഹാസനൊപ്പം ഹിറ്റ് ചിത്രമായ വിരുമാണ്ടി തുടങ്ങുന്നത് തന്നെ വിആര്‍ കൃഷ്ണയ്യരുടെ ദൃശ്യത്തോടെയാണ്. വധശിക്ഷക്കെതിരെയായിരുന്നു ആ സിനിമ. വധശിക്ഷക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിപ്പോന്ന കൃഷ്ണയ്യര്‍ തന്നെ തന്റെ സിനിമയുടെ ഭാഗമാകണം എന്ന് കമല്‍ഹാസന് നിര്‍ബന്ധമുണ്ടായിരുന്നു.


2004 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിരുമാണ്ടി. സിനിമയുടെ തുടക്കത്തില്‍ കൃഷ്ണയ്യരുടെ ഡയലോഗ് ഇങ്ങനെ... '  
നാന്‍ താന്‍ വിആര്‍ കൃഷ്ണയ്യര്‍. അത് താന്‍ എന്നുടെ പേര്. നാന്‍ വക്കീലാരുന്തേന്‍, അതുക്കപ്പുറം, മന്ത്രിയായിരുന്തേന്‍, അതുക്കപ്പുറം ജഡ്ജിയായിരുന്തേന്‍. എണ്‍പത്തെട്ട് വയസ്സാച്ച് എനിക്ക്. നാന്‍ അനുഭവത്തോട് കൂടെ താന്‍ ചൊല്‍റേന്‍... കട്ടായമാ നമ്മള്‍ ഇന്ത ദണ്ഡനേ... മരണ ദണ്ഡനേ നീക്കവേ വേണം'  
സിനിമയുടെ കാര്യം നേരിട്ട് കൃഷ്ണയ്യരോട് പറയാന്‍ കമല്‍ഹാസന് അദ്ദേഹത്തെ നേരിട്ട് പരിചയം ഉണ്ടായിരുന്നില്ല. എംഎ ബേബി വഴിയാണ് കൃഷ്ണയ്യരെ ബന്ധപ്പെട്ടത്.



15 വര്‍ഷമായി സ്റ്റെനോഗ്രാഫറായി ജോലിചെയ്യുന്ന പച്ചാളം കാട്ടുങ്കല്‍ സ്വദേശിനി ചന്ദ്രിക എഴുതുന്നു

പത്താംക്ലാസ് കഴിഞ്ഞ് ടൈപ്പും ഷോര്‍ട്ട്ഹാന്‍ഡുമൊക്കെ പഠിച്ച ഞാന്‍ ശരിക്കും ഇംഗ്ലീഷ് പഠിച്ചത് കൃഷ്ണയ്യര്‍സ്വാമിയില്‍നിന്നാണ്. ഘനഗംഭീരമായ ഭാഷയില്‍ ഡിക്ടേറ്റ് ചെയ്യുന്നത് ഷോര്‍ട്ട്ഹാന്‍ഡില്‍ എഴുതിയശേഷം ടൈപ്പ്ചെയ്തുകൊടുക്കുകയാണ് ചെയ്യുന്നത്. വിദേശികളെപ്പോലും വിസ്മയിപ്പിക്കുന്ന ഭാഷാസ്വാധീനമാണ് സ്വാമിയുടേത്. അദ്ദേഹത്തിന്റെ വിധിന്യായത്തിലെ വാക്കുകള്‍ പിന്നീട് ഓക്‌സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ചേര്‍ത്തിട്ടുണ്ട്. ഞാന്‍ വന്ന കാലത്ത് മൂക്കിന്‍തുമ്പത്തായിരുന്നു ദേഷ്യം. പറയാനുള്ളതു പറയും, പിന്നെ അത് മനസ്സില്‍വെയ്ക്കില്ല. എല്ലാവരോടും സ്‌നേഹവും പരിഗണനയും കാണിക്കും. ഇപ്പോഴും ദിവസം എട്ടുപത്ത് കത്തുകള്‍ക്കുവരെ മറുപടി അയയ്ക്കും. പത്തിലധികം ഇ-മെയിലുകള്‍ വായിച്ച് റിപ്ലൈ നല്‍കും. ചിലപ്പോള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാകും ഡിക്ടേറ്റ് ചെയ്യുക.

നമ്മുടെ സുഖദുഃഖങ്ങളെല്ലാം ചോദിച്ചറിയും. ആവശ്യനേരത്ത് അറിഞ്ഞ് സഹായിക്കും. ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷന്റെ ചുമതലയും എനിക്കാണ്.

No comments:

Post a Comment